Experience reading like never before
Sign in to continue reading.
"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh PalThe author Joy Nediyalimolel is the eldest son of Smt. Aleyamma & Sri. Ittan Thomas. Born on 31-05-1960, he is an ex-serviceman who worked in the Indian Army (Armoured Corps) for 15 years (8 years in Administration & 7 years in Accounts Departments respectively) and had taken voluntary retirement on 30-4-1995. Since then he joined a private company and performed duties in various level as Accounts Officer, Manager (Purchase) and Senior Manager (materials), etc. for 20 years. After retirement from the company he started a new venture and has been directing it for four years. Currently he is doiRead More...
The author Joy Nediyalimolel is the eldest son of Smt. Aleyamma & Sri. Ittan Thomas. Born on 31-05-1960, he is an ex-serviceman who worked in the Indian Army (Armoured Corps) for 15 years (8 years in Administration & 7 years in Accounts Departments respectively) and had taken voluntary retirement on 30-4-1995.
Since then he joined a private company and performed duties in various level as Accounts Officer, Manager (Purchase) and Senior Manager (materials), etc. for 20 years. After retirement from the company he started a new venture and has been directing it for four years. Currently he is doing his own business.
He resides in Ahmednagar (Maharashtra) with his wife Valsala Joy and daughters Dharsana V Joy and Divya V Joy.
The author has also written the following books:
1) Oru Pattaalakkaarante Aathmagathangal - Autobiography
2) Shivangi - Book of Short Stories
3) Sampoorna Kathakal - Complete Short Stories
4) Thaayverukal - Book of Short Stories
5) Factory - Novel
Read Less...Achievements
‘മടക്കയാത്ര’ എന്ന ഈ കവിതാ സമാഹാരം ജീവത ഗന്ധിയായ നിരവധി കവിതകളുടെ സംഗ്രഹമാണ്.
ഇതിലെ മിക്ക കവിതകളും വായനക്കാരെ പലകുറി വായിക്കുവാൻ പ്രേരിപ്പിക്കും വിധം വാക്കുകൾ
‘മടക്കയാത്ര’ എന്ന ഈ കവിതാ സമാഹാരം ജീവത ഗന്ധിയായ നിരവധി കവിതകളുടെ സംഗ്രഹമാണ്.
ഇതിലെ മിക്ക കവിതകളും വായനക്കാരെ പലകുറി വായിക്കുവാൻ പ്രേരിപ്പിക്കും വിധം വാക്കുകൾ കൊണ്ട് മാസ്മരികത തീർത്തിരിക്കുന്നു. അത്രകണ്ട് ഹൃദയസ്പർശിയാണ് ഇതിലെ ഓരോ കവിതയും.
മടക്കയാത്ര എന്ന ഒറ്റ കവിത തന്നെ വായനക്കാരുടെ മനസ്സിനെ കീയ്പ്പെടുത്തുമെന്നതിൽ ലവലേശം സംശയമില്ല.
ഗിമ്മിക്കുകളോ ഏച്ചുകെട്ടലുകളോയില്ലാതെ കഥാപാത്രങ്ങളെ അവരവരുടെ തനതായ രൂപവും ഭാവവും സരളവും തന്റേതായ ഭാഷാ ശൈലിയിൽക്കൂടി സുന്ദരമായ ചിത്രം വരച്ചു കാട്ടാൻ കവി അത്യന്തം പരിശ്രമിച്ചിരിക്കുന്നു.
നമുക്കു ചുറ്റും നടമാടുന്ന നിരവധി ഗാർഹികവും സാമൂഹികവും രാഷ്ട്രീയവുമായ ധ്രുവീകരണവും ജാതിമത അസ്പൃശ്യതയും അനാചാരങ്ങളും സ്ത്രീകൾക്കു നേരെയുള്ള പീഡനങ്ങളും സാമൂഹ്യ വിരുദ്ധതയും നീതിക്കു വേണ്ടിയുള്ള മുറവിളി എന്നിങ്ങനെ അനേക തലങ്ങളിൽ നാം ഓരോരുത്തരും നിരന്തരം വേട്ടയാടപ്പെടുന്ന പ്രശ്നങ്ങളുടെ സമ്മിശ്ര കഥാകഥനമാണ് ഓരോ കവിതകളിൽ കൂടിയും ശ്രീ ജോയ് നെടിയാലിമോളേൽ തുറന്നു കാട്ടിയിരിക്കുന്നത്.
പ്രളയ കാലത്തും മഹാമാരി കോവിഡു കാലത്തും നമുക്കിടയിൽ നടന്ന ദുരനുഭവങ്ങളെ വളരെ ഗഹനമായി ചിന്തിക്കുവാൻ തക്കവണ്ണം പല കവിതകൾക്കും തന്മയത്വത്തോടെ നിറം കൊടുത്തിരിക്കുന്നു.
ജീവിതാനുഭവങ്ങളുടെ സത്തുകൾ പിഴിഞ്ഞെടുത്ത് കാച്ചിക്കുറുക്കിയ കഷായത്തിനു തുല്യമാണ് “മടക്കയാത്ര” എന്ന ഈ കവിതാ സമാഹാരമെന്നത് നിസംശയം പറയേണ്ടിയിരിക്കുന്നു.
ജോയ് നെടിയാലിമോളേയുടെ നോവൽ വായിച്ചപ്പോൾ, അവതരിപ്പി ക്കുമ്പോൾ എനിക്കു തോന്നിയതാണ്, സത്യമായും പാറപ്പുറത്തും, നന്തനാരും, എസ്.കെ.പൊറ്റക്കാട്ടും, എം.ടി.യും ജീവിച്ച ജീവ
ജോയ് നെടിയാലിമോളേയുടെ നോവൽ വായിച്ചപ്പോൾ, അവതരിപ്പി ക്കുമ്പോൾ എനിക്കു തോന്നിയതാണ്, സത്യമായും പാറപ്പുറത്തും, നന്തനാരും, എസ്.കെ.പൊറ്റക്കാട്ടും, എം.ടി.യും ജീവിച്ച ജീവിതം വ്യർത്ഥമാവുന്നില്ല. ദുർഗ്രഹത എന്ന ഗിമ്മിക്കിൽ നിന്നും, കോപ്പിയടി എന്ന ഗിമ്മിക്കിൽ നിന്നും, ഭാഷയിൽ പതഞ്ജലിയാവുക എന്ന ഗോഷ്ഠിയിൽ നിന്നും, മലയാള സാഹിത്യത്തിന്റെ പലായനം ഈ കൃതി സാർത്ഥകമാക്കിയിരിക്കുന്നു. അതുകൊണ്ട് തന്നെ, ‘അരനാഴിക നേരത്തിലെ’ കഥാപാത്രങ്ങളെപ്പോലെ, പാത്തുമ്മ തുടങ്ങിയ കഥാപാത്രങ്ങളെപ്പോലെ, നാലുകെട്ടിലെ കഥാപാത്രങ്ങളെപ്പോലെ ജനം വായിച്ചറിയുന്ന, തൊട്ടറിയുന്ന കഥാപാത്രങ്ങൾ നിറഞ്ഞു നില്ക്കുന്ന ഈ കൃതി കാലത്തിന്റെ കൈകളിൽ ഭദ്രമാണ്.
എം.ഡി.രാജേന്ദ്രൻ
മലയാളം ഫിലിം ഡയറക്ടർ
ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും മങ്ങാതെ നില്ക്കുന്ന ഔത്സുക്യമാണ് കഥ പറയലും കേൾക്കലും. കുഞ്ഞുന്നാളിലെ കൗതുകം യൗവ്വനത്തിലും രുചിച്ചുകൊണ്ടുള്ള പ്രയാണ മായിരിക്കണം കഥകൾക
ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും മങ്ങാതെ നില്ക്കുന്ന ഔത്സുക്യമാണ് കഥ പറയലും കേൾക്കലും. കുഞ്ഞുന്നാളിലെ കൗതുകം യൗവ്വനത്തിലും രുചിച്ചുകൊണ്ടുള്ള പ്രയാണ മായിരിക്കണം കഥകൾക്കു പോലും. കഥപോലെ അവതരിപ്പി ക്കുമ്പോൾ അത് ആസ്വദിക്കുന്നവർ ഏറെയാണ്. നേരം പോക്കിന് സൊള്ളിക്കൊണ്ടിരിക്കുമ്പോൾ പോലും കഥക്കൂട്ടു കൊറിക്കാനുണ്ടെങ്കിൽ എന്തു രസമാണ്. സാഹിത്യത്തിലെ ഹരിതശോഭ നിലനിറുത്തുന്നത് എന്നും കഥകളാണ്.
ശ്രീ. ജോയ് നെടിയാലിമോളേൽ എഴുതിയ ചെറുകഥകളുടെ സമാഹാരമാണ് ഈ പുസ്തകം. അവകാശ വാദങ്ങൾ ഒന്നും തന്നെ പ്രകടിപ്പിക്കാതെ വായനക്കാർക്കു മുന്നിൽ മനസ് തുറക്കുന്ന കഥാകൃത്ത്. സമകാലിക ജീവിതത്തിന്റെ മിടിപ്പായി മാറുന്ന കഥൾ ധാരാളമായുണ്ട് ഈ സമാഹാരത്തിൽ. മദ്യപാനം, സ്തീധനം, ദാരിദ്ര്യം എന്നീ കിനാവള്ളികൾ കുരുക്കിട്ട് ശ്വാസം മുട്ടിക്കുന്ന ജീവിതങ്ങൾ അനവധി. വിദ്യാഭ്യാസത്തിനോ നല്ല പെരുമാറ്റത്തിനോ മാറ്റില്ലാത്ത വിവാഹ കമ്പോളവും ലഹരിയുടെ മദം തേടി കുടുംബത്തിലുള്ളവരെ മുഴുവൻ ബലികൊടുക്കുന്ന സാത്താന്മാരും കഥാ പാത്രങ്ങളല്ല നമുക്കറിയാവുന്ന നമുക്കു മുന്നിലൂടെ കടന്നു പോകുന്നവർ തന്നെ!.
ജീവിതത്തിന്റെ അടിത്തറയും പരിപൂർണ്ണതയുമാക്കുന്ന ഈ ലോകത്ത് മനുഷ്യൻ പലപ്പോഴും പേക്കോലമായി മാറുന്ന ഇതൊരു വിശദമായ പഠനമല്ല. മറിച്ച് മനസ് തൊട്ടറിഞ്ഞ ചിലതൊക്കെ ചൂണ്ടിക്കാട്ടുന്നു എന്നുമാത്രം. വായനയുടെ ലോകത്ത് ബഹളം വെയ്ക്കുന്ന എഴുത്തുകാരിൽ നിന്നും വ്യത്യസ്തനാണ് ശ്രീ.ജോയ് നെടിയാലിമോളേൽ. സ്വന്തം കഥാപാത്രങ്ങളുടെ അന്തർമുഖത്വം സ്വയം എടുത്തണിയുന്നുവോ എഴുത്തുകാരൻ. എന്തോ?. സ്വച്ഛമായൊഴുകുന്ന നീർച്ചോല പോലെ കയ്യെത്താവുന്നതെല്ലാം തൊട്ടു നനച്ച് ഒഴുകുകയാണ്. ഫലത്തിനായി കൈ നീട്ടാതെ കാലം സാക്ഷാത്കരിക്കുമെന്ന ചിന്തയോടെ അക്ഷര മുറ്റത്തെ ഈ ഏകൻ കൂടുതൽ തെളിമയോടെ ഇനിയും വരും നമുക്കരികിലേക്ക് കുറെക്കൂടി ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കാൻ.
ഡോ.പി.സരസ്വതി
ജീവിതാനുഭവങ്ങളുടെ പച്ചയായ ആവിഷ്കരണവും അതുപോലെ തന്നെ നമുക്കു ചുറ്റും നടക്കുന്ന ഒട്ടനവധി സംഭവങ്ങളുടെ നേർക്കാഴ്ചയുമാണ്“ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ” എന്ന ഈ കൃതിയ
ജീവിതാനുഭവങ്ങളുടെ പച്ചയായ ആവിഷ്കരണവും അതുപോലെ തന്നെ നമുക്കു ചുറ്റും നടക്കുന്ന ഒട്ടനവധി സംഭവങ്ങളുടെ നേർക്കാഴ്ചയുമാണ്“ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ” എന്ന ഈ കൃതിയിലൂടെ ശ്രീ ജോയ് നെടിയാലിമോളേൽ വരച്ചു കാട്ടുന്നത്.
ഈ പുസ്തകം വായിക്കുമ്പോൾ ഇതിലെ കഥാപാത്രങ്ങൾ നിങ്ങൾക്കു ചുറ്റും ജീവിക്കുന്നവരായി തോന്നാതിരിക്കില്ല. പല ദേശങ്ങളെയും ഭൂപ്രകൃതിയേയും അവിടങ്ങളിലെ സംസ്ക്കാരങ്ങളെയും കുറിച്ച് ഈ പുസ്തകത്തിൽ അതിലളിതമായി ആവിഷ്ക്കരിച്ചിരിക്കുന്നു. അതുപോലെതന്നെ സാധാരണക്കാരന്റെയും ഇടത്തരക്കാരന്റെയും ജീവിതം പറിച്ചു നടുന്നതോടൊപ്പം മറന്നുകൊണ്ടിരിക്കുന്ന പഴയ കാലത്തിന്റെ അനുഭൂതിയും അയവിറക്കലും വായനക്കാർക്ക് തീർച്ചയായും അനുഭവപ്പെടും.
ഒരു മുത്തശ്ശിക്കഥയുടെ മാധുര്യത്തോടെ സ്വന്ത കഥകൾക്കൊപ്പം പല പട്ടാളക്കാരുടെയും അനുഭവ കഥകൾ ഇതിൽ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്
“ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ” എന്ന ഈ പുസ്തകം ഒരു ഹൃദ്യമായ വായനാനുഭവം നല്കുന്നതിനോടൊപ്പം നിങ്ങളുടെ കണ്ണുകളിൽ നനവും ഹൃദയങ്ങളിൽ നൊമ്പരവും നിറയ്ക്കും.
വിസ്തൃതമായ മേൽക്കൂരയ്ക്കുള്ളിലെ പച്ചയായ കുറെ മനുഷ്യരുടെ ഒത്തുചേരലിന്റെ കേന്ദ്രബിന്ദുവാണ് ‘ഫാക്ടറി’ എന്ന സർഗാത്മകവും ഹൃദയസ്പർശിയുമായ ഈ നോവൽ.
ഗിമ്മിക്കുകളോ ഏച്ചുകെട
വിസ്തൃതമായ മേൽക്കൂരയ്ക്കുള്ളിലെ പച്ചയായ കുറെ മനുഷ്യരുടെ ഒത്തുചേരലിന്റെ കേന്ദ്രബിന്ദുവാണ് ‘ഫാക്ടറി’ എന്ന സർഗാത്മകവും ഹൃദയസ്പർശിയുമായ ഈ നോവൽ.
ഗിമ്മിക്കുകളോ ഏച്ചുകെട്ടലുകളോയില്ലാതെ കഥാപാത്രങ്ങളെ അവരവരുടെ തനതായ രൂപവും ഭാവവും സരളമായ ഭാഷാശൈലിയിൽക്കൂടി വരച്ചുകാട്ടാൻ കഥാകൃ അത്യന്തം പരിശ്രമിച്ചിരിക്കുന്നു.
‘ഫാക്ടറി’യെന്ന ഈനോവൽ വായനക്കാരെ ഇതിലൊരു കഥാപാത്ര മാക്കിത്തീർത്തുകൊണ്ട് അവിരാമമായി വായനയുടെ പാരമ്യതയിലേു കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുമെന്നതിൽ രണ്ടുപക്ഷമില്ല. രാഷ്ടീയവും സാമൂഹികവും സാമ്പത്തികവും ഗാർഹികവുമായ നിരവധി പ്രശ്നങ്ങളുടെ സമ്മിശ്രകഥാകഥനമാണീ നോവലിലെ ഓരോ കഥാഖാണ്ടങ്ങളും. അതോടൊപ്പംതന്നെ ഈകൃതി ഫാക്ടറിയിലെ വിവിധ മേഘലകളിലേയ്ക്കു വെളിച്ചം വീശുന്ന ഒരു പഠനംകൂടിയാണ്.
നാം ജീവിക്കുന്ന സമൂഹത്തിൽ നമുക്കു മുന്നിൽ നടക്കുന്ന സമകാലിക പ്രശ്നങ്ങളുടെ ഗുരുതരാവസ്ഥ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിക്കുക ഒരു കൈത്താങ്ങാവേണ്ടിട കൈതട്ടിക്കളയുക സാമൂഹ്യചൂഷണം ചെയ്യുന്നവർക്കെതിരെ പ്രതികാരിക്കാതിരിക്കുക അതിന്റെയൊക്കെ തിക്താനുഭവങ്ങളുടെ ഭാരിച്ച ഭാണ്ഢക്കെട്ടുകൾപേറുന്ന തൊഴിലാളികൾ. ഒരു ഫാക്ടറി ഒരുപക്ഷെ ഒരു വ്യക്തിയുടെയായിരിക്കാം അല്ലെങ്കിൽ പൊതുസ്ഥാപനമായിരിക്കാം പക്ഷെ അതടച്ചുപൂട്ടുമ്പോൾ നെഞ്ചിൽ കനൽകോരിയിട്ടു ജീവിക്കുന്ന കുറെ തൊഴിലാളികളുണ്ട്. ചുവട്ടിൽ മഴുവെയ്ക്കാതെ നോക്കി വളർത്തുന്നൊരു തണൽ വൃക്ഷം പോലെയായിരിക്കണം ‘ഫാക്ടറി’
“കോവിലനും, പാറപ്പുറത്തും വെട്ടിത്തെളിച്ച മേഖലയിലൂടെ പട്ടാളക്കാരുടെ ജീവിതം പകർത്തുവാൻ ശ്രമിച്ച നോവലിസ്റ്റുകളാണ് നന്തനാരും, വിനയനും, ഏകലവ്യനും”. ഡോ കെ.എം.തരകൻ തന്റെ “മലയാള നോവൽ സാഹിത്യ ചരിത്രം” എന്ന കൃതിയിൽ കുറിച്ചിട്ട വാചകമാണി. അവരെക്കൂടാതെ മറ്റു കഥാകാരന്മാരും പട്ടാള ജീവിതം പ്രമേയമാക്കിയിട്ടുണ്ടാകാം. മലയാള സാഹിത്യത്തിൽ അവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന ഒരു നോവലിസ്റ്റും കഥാകൃത്തുമാണ് ‘ഫാക്ടറി’ എന്ന ഈ നോവലിന്റെ കർത്താ ശ്രീ ജോ നെടിയാലിമോaളേൽ.
ഡോ.സൈമൺ ബർന്നബാസ്
Are you sure you want to close this?
You might lose all unsaved changes.
The items in your Cart will be deleted, click ok to proceed.