നൂറ്റാണ്ടുകൾക്കു മുമ്പ്, ഈ വീടിനു മുമ്പിലെ പുളിമരത്തിൽ ഒരു കിളി പറന്നുവന്നിരുന്നു. അതിന്റെ നിഴലിൽ പെട്ടെന്ന് സൂര്യൻ മറഞ്ഞു പോയി. രാത്രിയായി. ആ കിളി മരക്കൊമ്പിലിരിക്കുന്നത് ഓരോ രാത്രിയിലും ഞാൻ ജനലിലൂടെ കണ്ടു. പകലെല്ലാമത് കുളക്കരയിലെ ഒരത്തിയുടെ മീതെ പാർത്തു. ഒരിക്കൽ ഞാൻ ചെല്ലുമ്പോൾ അത് മലർന്ന്, താഴേയ്ക്കു വീഴുകയായിരുന്നു. വെള്ളത്തിൽ ആഴ്ന്നുപോവുമ്പോൾ അതിന്റെ ഭാരം കൊണ്ട് ചുറ്റിനുമുള്ള മരങ്ങളെല്ലാം ഉലഞ്ഞു പോയത് ഞാൻ ഓർമിച്ചു. അപ്രത്യക്ഷമായിക്കഴിഞ്ഞ ഒരു സ്ഥലത്തെ ഓർമിക്കാതിരിക്കാൻ ഒരിക്കലും മനുഷ്യർക്കാവുകയില്ല. കാലിൽ നിന്നൂരിയെടുത്ത ഇരുമ്പാണിയുടെ അറ്റത്തെ ചോര കലർന്ന വേദനയെ ഓർമിക്കുന്നതു പോലെ എപ്പോഴും നാം മരണങ്ങളിലേയ്ക്കു നടന്നു പൊയ്ക്കൊണ്ടിരുന്നു.
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners